തൃശൂരില്‍ എഞ്ചിനിയറിങ് കോളജില്‍ റാഗിങ്ങ്; വിദ്യാർഥിക്ക് ക്രൂരമർദനം, നാല് പേര്‍ അറസ്റ്റില്‍

പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് സഹൽ

Update: 2022-10-12 10:59 GMT
Editor : ijas
Advertising

തൃശൂർ: ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനിയറിങ് കോളജിലെ റാഗിങ്ങിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി സഹൽ അസിനെയാണ് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ച് കിടപ്പിലാക്കിയത്. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് മർദ്ദിച്ചതെന്ന് സഹൽ പറയുന്നു. പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് സഹൽ. സംഭവത്തില്‍ നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത്‌രാജ് എന്നിവരെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ 29 ന് കോളജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം. സഹലിൻ്റെ സഹപാഠിയോട് ഷർട്ടിൻ്റെ ബട്ടൻസ് ഇടാൻ അവശ്യപ്പെട്ടായിരുന്നു ആദ്യം മർദ്ദനം തുടങ്ങിയത്. ഇത് തടയാൻ ശ്രമിച്ചതോടെ സംഘം സഹലിന് നേരേ തിരിഞ്ഞു. ഇടിയും ചവിട്ടുമേറ്റ് നിലത്ത് വീണ വിദ്യാർത്ഥിയെ വീണ്ടും വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. കടുത്ത ശരീര വേദനയുമായി ഹോസ്റ്റലിൽ കഴിയുന്നതിനിടെ അധ്യാപകർ വന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ചികിത്സക്ക് വീട്ടിൽ എത്തിയെങ്കിലും കിടപ്പിൽ തന്നെയാണ്. സംഭവത്തിൽ 10 പേരെ കോളേജ് സസ്‌പെൻഡ് ചെയ്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News