ബില്ലുകൾ തടഞ്ഞുവെച്ചു കൊണ്ട് ഗവർണർക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി

നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു

Update: 2023-11-23 16:31 GMT
Advertising

ഡൽഹി: ബില്ലുകൾ തടഞ്ഞുവെച്ചു കൊണ്ട് ഗവർണർക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി. നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ നിയമനിർമ്മാണ ഗതിയെ തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സൂപ്രീം കോടതി നിരീക്ഷിച്ചു.

പഞ്ചാബ് സമർപ്പിച്ച കേസിൽ ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സമർപ്പിച്ച ഹരജി നാളെ പരിഗണിക്കാതിരിക്കുക്കെയാണ് സുപ്രീം കോടതിയുടെ പരാമർശം. ഗവണർക്ക് മൂന്ന് രീതിയിൽ നിയസഭ പാസ്സാക്കിയ ബില്ല് പരിഗണിക്കാം, ഒന്നെങ്കിൽ ഒപ്പിടാം, അല്ലെങ്കിൽ പിടിച്ചു വെക്കാം അതുമല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം. ഇതിൽ പിടിച്ചു വെക്കുക എന്നത് ഒരു വ്യക്തത വരുത്താനാണ് ചെയ്യേണ്ടത്. ഒരു പരിധികകം പിടിച്ചു വെച്ച് നിയമസഭ പാസ്സാക്കുന്ന നിയമങ്ങളെ അട്ടിമറിക്കുന്ന തരത്തിലേക്ക് പ്രവർത്തിക്കാൻ ഗവർണർക്ക് യാതൊരുവിധ അധികാരവുമില്ല.

രാഷ്ട്രപതി നിയമിക്കുന്ന പ്രതീകാത്മകമായ ഒരു തലവൻ മാത്രമാണ് ഗവർണർ. കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ജനങ്ങൾ തെരഞ്ഞെടുത്ത നിയസഭയോ പാർലിമെന്റോ അവരാണ് ഭരണാധികാരികൾ അവർ പാസ്സാക്കുന്ന നിയമങ്ങളിൽ എന്തെങ്കിലും വ്യക്തത കുറവുണ്ടെങ്കിൽ അത് പിടിച്ചു വെക്കാതെ തിരിച്ചയക്കുകയാണ് വേണ്ടത്. തിരച്ചയച്ചത് പിന്നെയും പാസ്സാക്കിയാൽ അതിൽ ഒപ്പിടണമെന്നും കോടതി പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News